Thursday, June 23, 2011

ചിരിയും ചിന്തയുമായി നാടകമേ ഉലകം

രാഖി എസ് നാരായണന്‍
ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിവീശി കൊണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന പല തിന്മകള്‍ക്കെതിരെ ഓട്ടന്‍ തുള്ളലെന്ന പ്രസ്ഥാനംവഴി എതിര്‍ത്ത ജനകീയ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍ .അന്ന് നാടുവാഴികള്‍ ഭരിച്ചു കൊണ്ടിരുന്ന കാലത്തു പോലും തന്റെ സര്‍ഗ്ഗവാസനയെ സമുഹത്തിന്റെ നന്മക്കായി ഫലിതത്തിന്റെ മേമ്പോടി ചാര്‍ത്തി സൃഷ്ടിച്ച തുള്ളല്‍ പ്രസ്ഥാനം എന്ന സാഹിത്യ ശാഖയ്ക്കു പകരം വയ്ക്കാന്‍ ഇന്നു മലയാളത്തിന്‍ മറ്റൊന്നുമില്ല.കുറിക്കു കൊള്ളുന്ന വാക്കുകള്‍കൊണ്ടും പഴം ചൊല്ലുകള്‍കൊണ്ടും അന്നു നിലനിന്നിരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ നാട്യങ്ങളെയും സുഖ ജീവിതത്തെയും കളിയാക്കി വിമര്‍ശിച്ചു കടന്നു പോയ അദ്ദേഹത്തെ ഓര്‍മ്മിപ്പെടുത്തികൊണ്ട് വര്‍ത്തമാനകാലത്തില്‍ നമുക്കിടയിലേക്ക് കടന്നുവന്ന മലയാളികള്‍ക്കു സുപരിചിതനായ ടി .കെ സന്തോഷ് കുമാര്‍ . അമൃത ടി .വിയിലെ നാടകമെ ഉലകം എന്ന രാഷ്ടിയ വിമര്‍ശന പരിപാടിയുടെ അവതാരകന്‍ .അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ സന്തോഷിനു കഴിഞ്ഞു കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ ഏതു പാര്‍ട്ടിയെയും രാഷ്ടിയ നേതാക്കന്‍മാരുടെയും ,മന്ത്രിമാരുടെയും ചെയ്യ്തികളെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന നാടകമേ ഉലകത്തില്‍ വിമര്‍ശനം പക്ഷേ ആക്ഷേപ ഹാസ്യംത്തിന്റെ അതിര്‍ വരമ്പുകള്‍ വിടാതെ ജനങ്ങളുപക്ഷത്തുനിന്ന് വാദിക്കുന്നു അതുകൊണ്ടു തന്നെയാണ് നാടകമേ ഉലകം ജനപ്രിയമായതും . ഇവിടെ നാടകമേ ഉലകത്തിന്റെ വിശേഷങ്ങള്‍ നമ്മളോട് പങ്കു വയ്ക്കുകയാണ് സന്തോഷ് .
നാടകമേ ഉലകം എന്ന പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടി തുടങ്ങാനുള്ള പ്രചോദനം പ്രത്യേകിച്ച്
അമൃത പോലുള്ള ഒരു ചാനലില്‍ ?
അമൃത
യുടെ വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്യ്തു കൊണ്ടിരുന്ന ഞാന്‍ ദിവസവുമുളള ന്യൂസ് ബുള്ളറ്റിന്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകിച്ച് രാഷ്ട്രിയ വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ നേതാക്കന്‍മാരുടെ പ്രവര്‍ത്തികളില്‍ കാണുന്ന വൈരുദ്ധ്യങ്ങളെ നിരന്തരം നിരീക്ഷിക്കുകയും അവയെ മറ്റൊരു രീതിയില്‍ കാണുവാന്‍ ശ്രമിച്ചിരുന്നു ശ്രമിച്ചു. ഇതാണ് നാടകമേ ഉലകംമെന്ന പരിപാടിക്ക് തുടക്കം കുറിച്ചത് . ഇത് വ്യക്തികളെ തേജോവധം ചെയ്യുന്നതോ കുറ്റപ്പെടുത്തുകയോ ചെയ്യുകയല്ല ലക്ഷ്യം.
കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടം തുള്ളിലിനോട് സാമിപ്യംമുള്ളതാണല്ലോ ഇതിന്റെ അവതരണ ശൈലി ?

അത് ശരിയാണ് .കുഞ്ചന്‍ നമ്പ്യാര്‍ അന്ന് കലയുടെ സ്വാതന്ത്യം ഉപയോഗിച്ച് കണ്‍മുന്‍പില്‍ ഇരിക്കുന്ന രാജാക്കന്‍ മാരെ പോലും വിമര്‍ശിച്ചിരുന്നു.അത്തരമൊരു ശൈലി ഇന്നും സാധ്യമാകും .തുള്ളലിന്റെ തനതു ശൈലിയില്‍ നിന്ന് അല്‍പ്പം വ്യത്യാസപ്പെടുത്തി വസ്തുതകളെ കാര്യകാരണ സഹിതം എല്ലാവര്‍ക്കും രസിപ്പിക്കുന്ന തരത്തിലാണ് ഈ പരിപാടി കൈകാര്യം ചെയ്യ്തിരിക്കുന്നത് .
ഹാസ്യവിമര്‍ശനമാണെങ്കിലും ഇത് മറ്റുള്ളവരെ തേജോവധം ചെയ്യുന്നു എന്നൊരു തോന്നല്‍ ഉണ്ടാകാനിടയില്ലേ ? ആക്ഷേപഹാസ്യമായ ഇത് ഒരിക്കലും അധിക്ഷേപ ഹാസ്യമായിട്ടില്ല ചിത്രീകരിച്ചിരിക്കുന്നത് .വിമര്‍ശന ഹാസ്യംമെന്നു വേണമെങ്കില്‍ പറയാം വിഷ്യല്‍ മീഡിയ യായതു കൊണ്ട് ന്യുസ് ബിറ്റുകളുടെ സഹായത്തോടു കൂടി എല്ലാ മര്യാദകളും പാലിച്ചു കൊണ്ടാണ് ഓരോ എപ്പിസോഡും ചെയ്യുന്നത് .

പരിപാടിയെ കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ?


2006 ഫ്രബ്രുവരി യിലാണ് ഈ പ്രോഗ്രാം തുടങ്ങുന്നത് തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങള്‍ വന്നിരുന്നു . ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ വിമര്‍ശിക്കാമോ എന്ന് പലരും ചോദിച്ചിരുന്നു .അത് വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ കാണാത്തവരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണങ്ങളായിരുന്നു പിന്നിട് ഈ പരിപാടിയുടെ ചുവടുപിടിച്ച് മറ്റു പല ചാനലുകളിലും ഹാസ്യരൂപേണ രാഷ്ട്രിയ വിമര്‍ശനം തുടങ്ങിയപ്പോള്‍ എല്ലാവരുമിത് അസ്വദിക്കാന്‍ തുടങ്ങി .


ധാരാളം പഴഞ്ചോല്ലുകള്‍ മനോഹരമായ രീതിയില്‍ വിഷയത്തിനു ചേരും വിധം ചേര്‍ക്കുന്നുണ്ടല്ലോ അതിനു പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ ?


പഴം ഞ്ചൊല്ലുകള്‍ പറയുന്നത് കാര്യം രസകരമായി പറയുവാനും പറയുന്നകാര്യങ്ങള്‍ മര്‍മ്മത്തു കൊള്ളുന്നതിനും വേണ്ടിയാണ് .കൂടാതെ പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കുകയും വേണം അതുകൊണ്ടുതന്നെ ന്യൂസ് പേപ്പറുകളിലെ കാര്‍ട്ടുണുകള്‍ ആസ്വദിക്കുന്നതുപോലെ ടെലിവിഷനിലെ ഹാസ്യപരിപാടിയും ജനങ്ങള്‍ കാണാന്‍ തുടങ്ങി . ഒരു കാര്യത്തിന്റെ ഹാസ്യവല്‍ക്കരണത്തിലൂടെ ചിരിക്കുവാനും അതിനോടൊപ്പം ചിന്തിക്കുവാനും തുടങ്ങി .അതാണു പരിപാടിയുടെയും എന്റെയും വിജയം .


രാഷ്ട്രിയാതിപ്രസരമുള്ള ഒരുസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അരമണിക്കുര്‍ നേരം ചാനലുമാറ്റാതെ ജനങ്ങ പിടിച്ചിരുത്തണമെങ്കില്‍ കുഞ്ചന്‍ നമ്പ്യരുപാടിയതുപോലെ ....


ചിരിക്കും കഥകേട്ടാല്‍ ഇരിക്കും ആയതല്ലങ്കില്‍ തിരിക്കും ....

ഭരണവും ഭരണാധികാരികളും മാറും ഒപ്പം പ്രസ്ഥാവനകളും വാഗ്ദ്ധാനങ്ങളും .ഇതിന്റെയൊക്കെ ഉള്ളു കള്ളികള്‍ അറിയിക്കാന്‍ നാടകമേ ഉലകത്തിത്തിലൂടെ സന്തോഷും . സോ പ്ലീസ് വാച്ച് ഓണ്‍ അമൃതാ ടി വി സാറ്റര്‍ഡേ 10.30 pm

No comments: