Thursday, June 2, 2011

സ്വപ്‌നങ്ങളെ കൊന്നവര്‍


എന്റെ സ്വപ്നങ്ങളെ അവര്‍ കൊന്നു
ഞാന്‍ യാചിച്ചു ആരും കേട്ടില്ല
കോടാലി കൊണ്ടതിനെ വെട്ടിമുറിക്കുമ്പോഴും ഞാന്‍ കേണു
കൊല്ലരുതേ ..
തെരുവിന്റെ വേശ്യയാക്കി അവരെന്നെ ചവിട്ടിതാഴ്ത്തി
നിനക്കെന്തിനാണിവളെ
പിന്നെയെന്തിനെന്നെ സ്‌നേഹിച്ചു
ഞാന്‍ വിലപിച്ചു.
ന്യായവാദങ്ങള്‍ നിരത്തി അവര്‍ ആക്രോശിച്ചു
വേശ്യയുടെ കുഞ്ഞ് ജീവിച്ചിരിക്കാന്‍ പാടില്ല
ജാതിയില്ല മതമില്ല ഇവള്‍ ജീവിക്കാന്‍ പാടില്ല
ഇല്ല ഞാന്‍ പിന്നെയും വിലപിച്ചു
വിട്ടുകൊടുക്കില്ല ഞാന്‍ ജീവശ്വാസം കൊടുത്തു ഞാന്‍ വളര്‍ത്തികൊള്ളാം
ഇല്ല ഞങ്ങള്‍ക്കു സുഖിക്കണം
ഇവള്‍ ജീവിതം കണ്ണിരുകൊണ്ടു മൂടും
പിന്നെ എന്തിനെന്നെ സ്‌നേഹിച്ചു.
തെരുവിന്റെ മകളേ എന്തിനു സ്‌നേഹിച്ചു
ജിവിത കൊടുങ്കാറ്റില്‍ പായുന്ന എന്നെ എന്തിനു നീ പിടിച്ചു നിര്‍ത്തി
ആക്രോശിക്കുന്നവര്‍ ആക്രോശിക്കട്ടെ
നീ എങ്കിലും പോരുമോ
നമുക്കതിനെ വളര്‍ത്താം
ഇല്ല ഞാന്‍ വരില്ല എനിക്കു സുഖിക്കണം
എന്തിനിനിയും കളളം പറയുന്നു
നീ അതിനെ കൊന്നുവല്ലോ
എല്ലാവരോടും ഞാന്‍ യാചിച്ചു
തിരികെ തരു എന്റെ മകളെ
തെരുവിന്റെ മകളെ നിനക്ക് സ്വപ്നങ്ങള്‍ പാടില്ല
വെറുത്തിട്ടില്ല പോലും
എന്തിനിനി വെറുക്കണം,സ്‌നേഹിക്കണം
കൊന്നില്ലേ അതിനെ
നിനക്കെന്തു വേണം ഇനി
എന്റെ മുഖത്തേക്കവര്‍ ആഞ്ഞു തുപ്പി
നിങ്ങള്‍ ചവിട്ടിയരച്ച യെന്‍ ഹ്യദയത്തിലില്ല
സ്‌നേഹത്തിന്റെ വറ്റലുകള്‍

നീതി പീഠങ്ങളെ നിങ്ങള്‍ ചോദിക്കില്ല
വേശ്യാ വിലാപങ്ങള്‍ ആരുകേള്‍ക്കാന്‍
മകളേ ചുടുചോര വാര്‍ന്നിട്ടില്ലാത്ത നിന്റെ ശവം
താങ്ങുവാന്‍ ആരും വന്നില്ല
ഞാന്‍ കരഞ്ഞു ആരും കേട്ടില്ല
എന്റെ വഴികളെല്ലാം കണ്ണിരില്‍ കുതിര്‍ന്നു
എന്റെ സ്വപ്നങ്ങളെ ഞാന്‍
ചിതയൊരുക്കി ദഹിപ്പിച്ചു

No comments: