Wednesday, April 6, 2011

എച്ചുസ്മീ.. ഒരു വോട്ട് യു ഡി എഫിന്


എച്ചുസ്മീ.. നാടിന്റെ വികസനത്തിനു ഒരു വോട്ട് .ഹാസ്യത്തിന്റെ മാലപടക്കം പൊട്ടിച്ചു കൊണ്ട് യു ഡി എഫ് ന്റെ തെരഞ്ഞെടുപ്പ് വേദികള്‍ കീഴടക്കുകയാണ് നടന്‍ ജഗദീഷ് അഭിനയിക്കാന്‍ മാത്രമല്ല പ്രസംഗിക്കാനും തനിക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഹരിപ്പാട് മണ്ടലത്തില്‍ രമേശ് ചെന്നിത്തലക്കു വേണ്ടിയാണ് പ്രചരണത്തിന് ഇറങ്ങിയത്. യു ഡി എഫ് പിന്തുണയുമായി മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മലയാളികളുടെ അപ്പുകുട്ടന്‍ രാഷ്ടിയത്തിലും വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ് .ഏറ്റവും പുതിയ വാര്‍ത്ത തെരഞ്ഞെടുപ്പുകളെ ഒട്ടും ഭയമില്ലാത്ത വിപ്ലവനായിക കെ ആര്‍ ഗൗരി അമ്മയുടെ പ്രചരണത്തിനായി പഴയ കാലനായിക,ദു ഖ പുത്രി എന്നു പുകള്‍പെറ്റ സാക്ഷാല്‍ ശാരദ എത്തുന്നു എന്നതാണ് .കാരണം അരുര്‍ എന്ന തട്ടകം വിട്ട് ചേര്‍ത്തലയില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞമ്മയായി അരൂരുകാര്‍ നെഞ്ചിലേറ്റിയതുപോലെ ചേര്‍ത്തലക്കാര്‍ തുണക്കുമോ എന്ന ഭയത്തില്‍ നിന്നാണ് എന്ന സംശയവും ഇല്ലാതില്ല .കലാശ ക്കൊട്ടിന് ഇനിയും താരങ്ങള്‍ വരുന്നുണ്ട് ജയപ്രദ, ഹേമമാലിനി,സീമ,കല്‍പ്പന,ജയറാം,ഇന്ദ്രന്‍സ് എന്നിങ്ങനെ പോകുന്നു ലിസ്റ്റ് .


കേരളത്തിന്റെ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് വോട്ടര്‍മാര്‍ .മാര്‍ഗ്ഗം എന്തെങ്കിലും ആകട്ടെ ലക്ഷ്യമാണ് പ്രാധാന്യം എന്ന മട്ടിലാണ് രാഷ്ടിയപാര്‍ട്ടികളും അതുകൊണ്ട് എതിരാളികളെ തകര്‍ക്കാന്‍ എന്തടവും പയറ്റാന്‍ ലേറ്റസ്റ്റ് മാര്‍ഗ്ഗങ്ങളാണ് അവര്‍ നോക്കുന്നത് . പണ്ടുകാലങ്ങളില്‍ പ്രചരണ വാഹനത്തിനു പുറകെ ഗാനമേളകളും ,കഥാ പ്രസംഗവും,തെരുവു നാടകങ്ങളും ഒക്കെ കൊഴുപ്പു കൂട്ടിയിരുന്നെങ്കില്‍ ഇന്ന് കാലം മാറി രാഷ്ടിയനേതാക്കളെപിന്‍തള്ളിക്കൊണ്ട് സിനിമാതാരങ്ങളും സീരിയല്‍ താരങ്ങളും മാണ് രംഗം ചൂടുപിടിപ്പിക്കുന്നത് . എല്‍ഡി എഫും , യുഡിഎഫും, ബി ജെ പിയും കലാശകൊട്ടിനായി സെലിബ്രിറ്റികളെ ഇറക്കികൊണ്ടിരിക്കുകയാണ് ജനങ്ങളുടെ കൈയ്യിലെടുക്കാനുള്ള പൂഴിക്കടകനായി അവര്‍ മണ്ണിന്റെ താരങ്ങളെ കൊണ്ട് വോട്ട് പെട്ടി നിറക്കാന്‍ പെടാപാടുപെടുകയാണ് . എതായാലും പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ആരൊക്കെ എലിമിനേറ്റ് ചെയ്യ്‌തെന്ന് .

ആരു ജയിച്ചാലും തോറ്റാലും ഇടതുകാലിലെ മന്ത് വലതുകാലിലേക്കുമാറി എന്നേ ഞങ്ങള്‍ക്കു തോന്നുകയുള്ളു .വെറുതെ അല്ല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്നത് അതിനെയും വെല്ലുന്നതരത്തിലുള്ള തെരഞ്ഞെടുപ്പു ഡയലോഗുകള്‍ കേട്ടു ഞങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ് .

No comments: