Wednesday, March 9, 2011

പാഞ്ചാലിസ്വയംവരം

പങ്കുവാശാന്റെ ചായക്കടയില്‍ അവര്‍ അഞ്ചുപേര്‍...യുധു,ഭീമു,അര്‍ജ്ജു,നകു,സഹു..

അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ അനര്‍ഗ്ഗ നിര്‍ഗളമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു ശേഖരിച്ചുവച്ചാല്‍ ഒരു മുല്ലപെരിയാര്‍ ഡാം തന്നെ അവിടെ നിര്‍മ്മിക്കാന്‍ പാകത്തിനാണ് കരച്ചില്‍ മഹാമഹം. ഇതിനിടക്ക് അര്‍ജ്ജു എന്ന ചാണ്ടിച്ചന്‍ എന്നാലും അളിയാ നമ്മുടെ എല്ലാമെല്ലാമായ പാഞ്ചാലി അവസാനം .... എന്നുപറഞ്ഞ് മൂക്കുചീറ്റി ഡെസ്‌ക്കിലേക്ക് ഒരു തേപ്പ് ഇതു കണ്ട് ചായ അടിച്ചു കൊണ്ടിരുന്ന പങ്കുവാശാന് കലികയറി ഹും വ്യത്തികെട്ടവന്‍ ഇങ്ങനെ ഒരുകാര്യം ആയിപ്പോയി അല്ലങ്കില്‍ അടിച്ചവന്റെ പേണ തിരിച്ചേനെ എന്നു പിറുപിറുത്തു കൊണ്ട് ദേഷ്യത്തില്‍ ചായ ആഞ്ഞടിച്ചു പങ്കുവാശാന്റെ നോട്ടം കണ്ടിട്ടാവണം മൂക്കില്‍ഇറ്റു വന്ന മൂക്കള ഭീമു എന്ന ചാക്കപ്പന്‍ ഒറ്റവലിക്കു തിരിച്ചെടുത്തു.



താമരക്കുളം ഗ്രാമപഞ്ചായത്തിലെ മെട്രോസിറ്റി എന്നറിയപ്പെടുന്ന പങ്കുമുക്കിലെ അന്നത്തെ ചര്‍ച്ചാവിഷയം കേരള രാഷ്ടിയത്തെ അട്ടിമറിക്കുന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലുകളോ ഒന്നും അല്ല ആ നയവഞ്ചകി പാഞ്ചാലിപറ്റിച്ച പണി.മൊബൈലിലൂടെ വാര്‍ത്ത സ്റ്റേറ്റുവിട്ട് പറന്ന് അങ്ങ് അന്റാര്‍ട്ടിക്കവരെ എത്തി .മെട്രോസിറ്റിയിലെ ബുര്‍ജ്ജ് ഖലിഫയായ പങ്കുവാശാന്റെ ചായക്കടയില്‍ ആസിയാന്‍ ഉച്ചകോടിയെ പോലും കടത്തിവെട്ടികൊണ്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണു.

ഇവിടെ ഇന്ന് ആരും ജോലിക്കുപോകുന്നില്ല പകരം നമ്മള്‍ പാഞ്ച് ബ്രദേഴ്‌സിന്റെ ദു: ഖത്തില്‍ പങ്കുചേരുന്നു ചുമട്ടുതൊഴിലാളി നേതാവും പരദൂഷണത്തില്‍ നാരദന്റെ ഗുരുവും,കുരുട്ടു ബുദ്ധിക്കും പാരക്കും ശകുനിയെ പോലും വെല്ലുന്നവനായ ഭാസ്‌ക്കരന്‍ പിള്ളചേട്ടന്‍ വിളിച്ചു പറഞ്ഞു. ചേട്ടന്റെ വാക്ക് എല്ലാവരും ശിരാസാവഹിച്ചു എന്നിട്ട് ചാനലുകാര്‍ മൈക്കും പിടിച്ചു നില്‍ക്കുന്നതു പോലെ അവരുടെ വായിലിട്ടും നോക്കിലില്‍ക്കുകയാണു എന്തെങ്കിലും വീണുകിട്ടിയിട്ടുവേണം പപ്പും തൊങ്ങലും വച്ച് പറഞ്ഞ് നടന്ന് ആര്‍മാദിക്കാന്‍. ഭാസ്‌ക്കരേട്ടന്‍ ആരാമോന്‍ ഒരു ദിവസം എവിടെ എങ്കിലും ഒരു പാര വയ്‌പ്പ് ,കുടുംബം തല്ലികലക്കല്‍, തുടങ്ങി എന്തെങ്കിലും ഉണ്ടാക്കിയില്ലങ്കില്‍ ഉറക്കം വരില്ല . താമരക്കുളത്തെ ഇത്യാദി കലാപരിപാടികളുടെ ആസൂത്രകമ്മിഷനാണു ഭാസ്‌ക്കന്‍ ചേട്ടന്‍ .താമരകുളത്തെ ഏത് ആഭ്യന്തര കലഹങ്ങള്‍ക്കു പിന്നിലും ഭാസ്‌ക്കന്‍ ചേട്ടന്റെ നെറ്റ് വര്‍ക്ക് സേവങ്ങള്‍ ഉണ്ടായിരിക്കും എന്നത് നാട്ടില്‍ പരസ്യമായ രഹസ്യം ആണ്.

ഏതായാലും കിട്ടാതിരുന്ന് കിട്ടിയപ്പോള്‍ ഒരു ആറ്റം ബോബ് പൊട്ടിയ പ്രതീതി. പാഞ്ച് ബ്രദേഴ്‌സ് ഒരോരുത്തരും പ്രമദുരന്തത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങി നിങ്ങള്‍ക്കറിയാമല്ലോ ആ ഭൂലോക സുന്ദരി... പിന്നെ ഞങ്ങള്‍ക്കറിയില്ലേ എന്തായിരുന്നു പുകില് നാടകം,ട്രൂപ്പ്, പിരിവ് അവസാനം മലര്‍ന്ന് മാക്രി മാനം കണ്ട് കിടക്കുന്നതുപോലെയായി ഭാസ്‌ക്കരന്‍ ചേട്ടന്‍ ഇടക്കുകയറി പറഞ്ഞു അപ്പോള്‍ പങ്കുവാശാന്‍ എന്റെ ചേട്ടാതോക്കില്‍ കയറി വെടിവയ്ക്കാതെ ഇതിപ്പോള്‍ ഇങ്ങനെ ഒക്കെ വരും എന്ന് പ്രവചിക്കാന്‍ നമ്മള്‍ പോള്‍ നീരാളിയെ ഒന്നും വച്ചിട്ടില്ലായിരുന്നല്ലോ.

കഥയുടെ ഫ്ലാഷ് ബാക്ക് ഇങ്ങനെ .......

താമരക്കുളം പഞ്ചായത്തില്‍ ഒരു മാസമായി ഉല്‍സവപ്രതീതി ആയിരുന്നു ഓണവും ക്രിസ്മസും ആഘോഷിച്ചില്ലങ്കിലും പള്ളിയിലെ പെരുന്നാള്‍ ഒരു വമ്പന്‍ സംഭവം ആക്കുമായിരുന്നു അവര്‍.പള്ളിയുടെ വടക്കു ഭാഗക്കാരും തെക്കു ഭാഗക്കാരും കടുത്ത മല്‍സരം ആയിരിക്കും.പരിപാടികള്‍ അവതരിപ്പിക്കുന്നതിലും പിരിവ് നടത്തുന്നതിലും. ഇത്തവണനോക്കിക്കോ ഞങ്ങള്‍ തകര്‍ത്തുവാരും എന്ന നെഗളിപ്പാണ് ഇരുകൂട്ടര്‍ക്കും പരദൂഷണം ഭാസ്‌ക്കരന്‍ ചേട്ടനു പിന്നേ വിശ്രമമില്ലാത്ത നാളുകളാണു ശിങ്കിടികളെയും കൂട്ടി പരക്കം പാച്ചിലാണ് പാരവയ്ക്കാനുള്ള വിടവ് ഒരിക്കലും മിസ്സ് ആവരുതല്ലോ.ഇത്തവണ പള്ളിപെരുന്നാളിന് നാടക മല്‍സരമായിരുന്നു തെക്കും ഭാഗക്കാരും വടക്കും ഭാഗക്കാരും തമ്മില്‍ രണ്ടുവിഭാഗക്കാരും ഓരോട്രൂപ്പ് ഉണ്ടാക്കി വടക്കും ഭാഗക്കാര്‍ പാഞ്ചാലി സ്വയംവരം ആണ് നാടകം ആക്കിയെതെങ്കില്‍ തെക്കും ഭാഗക്കാര്‍ മഗ്ദലന മറിയം ആണ് എടുത്തത് രണ്ട് വിഭാഗക്കാരുടെയും റിഹേഴ്‌സല്‍ ക്യാമ്പ് പങ്കു മെട്രോസിറ്റിയില്‍ തന്നെ ആയിരുന്നു രണ്ടു ഭാഗക്കാരുടെയും ഇടയില്‍ ബെര്‍ലിന്‍ മതിലു പോലെ ആയിരുന്നു പങ്കു ആശാന്റെ ചായക്കട .താമരക്കുളത്തു തെക്കും ഭാഗത്ത് സ്വന്തമായിട്ടുള്ള കഴിവുപ്രകടിപ്പിക്കാന്‍ ഒരു വേദിയില്ലാതെ വേഴാമ്പലുകളെ പോലെ നടന്ന അഞ്ചു ചെറുപ്പക്കാര്‍ നാടകം മല്‍സരം ഒരു ഫ്ളാറ്റ് ഫോമാക്കി വിട്ടില്‍ കഞ്ഞികുടിക്കാന്‍ വകയുണ്ടാക്കിയില്ലെങ്കിലും അഭിനയിക്കണം എന്ന അഗ്രഹവുമായിനടക്കുന്ന അവരുടെ ക്യപ്റ്റന്‍ ദി മോസ്റ്റ് വാണ്ടഡ് ബെസ്റ്റ് ആക്ടര്‍ വണ്‍ ആന്റ് ഒണ്‍ലി ചാണ്ടിച്ചന്‍ പിന്നെ ചാക്കപ്പന്‍,സ്മാള്‍ അച്ചന്‍ എന്ന ചെറിയാച്ചന്‍ ,തൊമ്മിച്ചന്‍,സുന്ദരന്‍. അന്നുമുതല്
പാഞ്ച് ബ്രദേഴ്സായിട്ടാണ് അവരുടെ നടപ്പ് യുധു, അര്‍ജ്ജു,ഭിമു ,നകു,സകു ആയി രാജ പദവിയിലാണ്

തെക്കും ഭാഗക്കാരും ഒട്ടും മോശമല്ല പണ്ടെങ്ങോ മോഹന്‍ലാലിന്റെ ഒരു സിനിമയില്‍ തലകാണിച്ചതിനു ഓസ്‌ക്കാര്‍ അവാര്‍ഡിനു തന്നെ പരിഗണിച്ചു എന്ന് പച്ചപുല്ലിനു തിപിടിക്കുന്ന നുണപറഞ്ഞുനടക്കുന്ന അഴകിയരാവണന്‍ ,സര്‍വ്വകലാവല്ലഭന്‍ ഉല്പു എന്ന ഉല്‍പലാക്ഷന്‍ ആയിരുന്നു അവരുടെ ക്യാപ്റ്റന്‍ .പള്ളിക്കുടത്തില്‍ പോകാത്ത ഉല്‍പ്പു മഗ്ദലനമറിയം ഒരു സംഭവമാക്കും എന്ന് വടക്കും ഭാഗക്കാരെ വെല്ലു വിളിച്ച് റ്റ്യുഷനു പോയി ബൈബിള്‍ അരച്ചു കലക്കികുടിച്ചു പഠിക്കുകയ്കയാണു ആകെ പൊടിപുരം

ഇരുകുട്ടര്‍ക്കും കഥയും നായകന്‍മാരും ഒക്കെറെഡി പക്ഷേ നായികാ ദാരിദ്ര്യം എന്തുചെയ്യും പിന്നെ ആകെ ഉള്ളത് താമരക്കുളത്തിന്റെ മിസ് വേള്‍ഡും ,ചെറുപ്പക്കാരുടെ രോമാഞ്ചകഞ്ചുകവുമായ കുമാരി ചാരുലത ...ഒരു കുഴപ്പമേ ഉളളു ആരെ കണ്ടാലും ഒരു ചാഞ്ചാട്ടമാണ് ലോകത്തുള്ള മുഴുവന്‍ മൊബൈല്‍ കണക്ഷനും ഉണ്ട് ആരെങ്കിലും ഒന്നു മിസ് അടിച്ചാല്‍ മതി ചാരുലത അങ്ങ് പടര്‍ന്നു കയറും മുല്ല വള്ളിയും തേന്‍മാവും പോലെ .രണ്ടുകുട്ടരും ചാരുലതയുടെ വീട്ടു പടിക്കല്‍ ഹാജരായി ചാരുവിനു വേണ്ടിയുള്ള വടം വലിയായി .ചാരുലതയുടെ അച്ചന്‍ ചന്ദ്രപ്പന്‍ ചേട്ടനാണെങ്കില്‍ പിന്നെ ഡിമാന്‍ഡ് കൂടി ഞാന്‍ അവളെ കാശുവാരി എറിഞ്ഞ് കലാതിലകം ഒക്കെ ആക്കിയത് നിങ്ങളുടെ കൂടെ മാട്ടെ നാടകം കളിക്കാന്‍ വിടാനല്ല കമലാഹാസന്റെ അസിസ്റ്റന്റിനു എന്റെ മോളുടെ ഫോട്ടോ അയച്ചുകൊടുത്തിട്ടുണ്ട് അവളെ അവര്‍ എന്തായാലും വിളിക്കാതിരിക്കില്ല. ഇതുകേട്ട് ഭാസ്‌ക്കരന്‍ ചേട്ടന്‍ പറഞ്ഞു പിന്നെ..അങ്ങേരുടെ വിചാരം മകള്‍ക്കിത്തിരി തൊലിവെളുപ്പും കൊക്കു ചാടുന്നതു പോലെ കുറെ ഡാന്‍സും അറിയാം എന്നു വച്ച് ശബാന ആസ്മിയാണന്നാണ് നമ്മള്‍ക്കല്ലേ അറിയു മകള്‍ നയന്‍താരക്കു പഠിക്കുകയാണെന്നു .ഞാന്‍ ഉള്ളതു ഉള്ളതു പോലെ പറയും .. ഒരു നഗ്നസത്യം വിളിച്ചു പറഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ ചന്ദ്രപ്പേട്ടന്റെ തീരുമാനവും കാത്തു നില്‍ക്കുകയാണു ഭാസ്‌ക്കരന്‍ ചേട്ടന്‍ .ചന്ദ്രപ്പേട്ടന്‍ പറഞ്ഞു എനിക്കു മോളുമായി ഒരു സീരിയസ് ഡിസ്‌ക്കഷന്‍ നടത്തണം തീരുമാനം രണ്ടുദിവസത്തിനുള്ളില്‍ അറിയിക്കാം പിന്നെ കൂടെ അഭിനയിക്കുന്നവര്‍ ആരൊക്കെ അവരുടെ ഡീറ്റെയില്‍ഡ് പ്രോഫൈല്‍ ,കഥ,ഇതൊക്കെ വേണം. ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല.
ഇതെന്താ വല്ല കല്യാണ ആലോചനയും ആണോ ഭാസ്‌ക്കരേട്ടന്‍ വിളിച്ചു പറഞ്ഞു.
ചന്ദ്രപ്പേട്ടനും ചാരുലതയും രണ്ടുവിഭാഗക്കാരുടെയും കഥയും അഭിനയിക്കുന്നവരുടെ ലിസ്റ്റും എടുത്തു വച്ചു ചാരു നോക്കിയപ്പോള്‍ യുധു,ഭീമു,അര്‍ജ്ജു യുവ കോമളന്‍മാര്‍ കൂടുതല്‍ വടക്കും ഭാഗത്താണ് .തെക്കു ഭാഗത്താണങ്കില്‍ മഗ്ദലന മറിയ മാകണം പോരാത്തതിന് നായകനായി യേശു മാത്രം എന്തുകൊണ്ടും പാഞ്ചാലിതന്നെയാണ് നല്ലത് .ചന്ദ്രപ്പേട്ടന് മോളുപറഞ്ഞാല്‍ പിന്നെ അപ്പിലില്ല മോള് ആരുടെ എങ്കിലും കൂടെ പോകുന്നെങ്കില്‍ പോകട്ടെ ഓരോ ദിവസവും സ്വര്‍ണ്ണവില കൂടുന്നത് സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ ഫോംമിലായതു പോലെ ആണു.




ചാരു അങ്ങനെ വടക്കും ഭാഗക്കാരുടെ കൂടെ ആയി തെക്കുഭാഗക്കാര്‍ക്ക് ഇതുസഹിച്ചില്ല.നായികയെ കിട്ടാഞ്ഞ് താമരക്കുളത്തിന്റെ ചാന്തുപൊട്ട് എന്നറിയപ്പെയുന്ന പുഷ്‌ക്കരനെ തല്‍ക്കാലം മറിയമാക്കി അഡ്ജസ്റ്റ് ചെയ്തു.
ഇരുവിഭാഗക്കാരുടെയും ഇടയില്‍ ചാരു ഒരു വോള്‍ക്കാനോ ആയി ഇരുന്നു പുകഞ്ഞു .റിഹേഴ്‌സല്‍ തുടങ്ങി വടക്കും ഭാഗത്താണെങ്കില്‍ ചാണ്ടിച്ചന്റെ നേതൃത്വത്തില്‍ പാഞ്ചാലി സ്വയം വരം തുടങ്ങി വെടിക്കട്ടു പുരക്കു തീ പിടിച്ചതു പോലെ ഡയലോകുകള്‍ ചിതറുകയാണു . തെക്കും ഭാഗത്ത് ഒരു ശ്മശാന മൂകതയാണു എപ്പോഴും.


ഉല്‍പ്പുവിനാണെങ്കില്‍ ഒരു ഉഷാറുമില്ല നത്തു കുത്തിയിരിക്കുന്നതു പോലെ വടക്കോട്ടും നോക്കി ഇരിപ്പാണു പാഞ്ചാലിസ്വയംവരം എങ്ങനെ കുളമാക്കാം എന്ന ചിന്തയാണ് എപ്പോഴും പേരിന് വല്ലതും ചെയ്തങ്കിലായി
.അങ്ങനെ ഇരിക്കുമ്പോഴാണു പ്രാഞ്ചി പ്രാഞ്ചി ഭാസ്ക്കരേട്ടന്‍്റ വരവ് കണ്ടാലറിയാം എന്തോ കുളമാക്കാനുളള പ്ലാനും പദ്ധതിയും ഇട്ടുള്ള വരവാണ് എന്ന് .വടക്കും ഭാഗക്കാര്‍ ചാടിപിടിക്കുന്നതിനു മുന്‍പ് ഉല്‍പ്പു ഭാസ്ക്കരേട്ടനെ കറക്കി ക്യാമ്പിലിരുത്തി .കുരുട്ടു ചിന്തകള്‍ക്ക് വേഗം കൂട്ടുന്നതിനായി രണ്ടു ലാര്‍ജ്ജും പിടിപ്പിച്ചു,ഭാസ്‌ക്കരേട്ടന്‍ പിന്നെ ചിന്തകനായി ഇരിക്കുകയാണു
സോക്രട്ടിസ്,പ്ലേറ്റോ,അരിസ്റ്റോട്ടില്‍ ,ഭാസ്‌ക്കരേട്ടനെ പിന്നെ വേണമെങ്കില്‍ അടുത്ത
ചിന്തകനാക്കാം കുരുട്ടു ബുദ്ധിക്കാണന്നു മാത്രം .ലാര്‍ജ്ജ് തലക്കടിച്ചപ്പോള്‍ ഭാസ്‌ക്കരേട്ടന്റെ ബുദ്ധി പ്രവര്‍ത്തുച്ചു തുടങ്ങി .ഉല്‍പ്പാ നീ പേടിക്കണ്ട ഒരു വഴിയുണ്ട് അവളില്ലേ ആ ചാരുലത അവള്‍ ഇപ്പോള്‍ തന്നേ അവര്‍ അഞ്ചു പേരെയും കറക്കി കൈയ്യിലെടുത്തു എന്നാണ് കേള്‍ക്കുന്നത് .എല്ലാവരും ഓരോ മൊബൈലും വാങ്ങി കൊടുത്തു രാവിലത്തെ കാപ്പി ,ഊണ് തുടങ്ങി അവളുടെ ഷാളില്‍ കുത്താനുള്ള പിന്നു വരെ മേടിച്ചുകൊടുക്കാന്‍ അവിടെ മല്‍സരം ആണ് റിഹേഴ്‌സല്‍ ആണോ പ്രേമമല്‍സരം ആണോ അവിടെ നടക്കുന്നത് എന്നാണ് സംശയം . പാഞ്ചാലിക്കുവേണ്ടി തമ്മിലടിച്ച് നാടകം കുരുക്ഷേത്രം ആകാതിരുന്നാല്‍ മതിയായിരുന്നു ,അവള്‍ക്ക് പ്രേമം ഒരു വീക്ക്‌നെസ് ആണ് നീ അതില്‍ കയറി ഒരു കൊളുത്ത് കൊളുത്ത് പോയാല്‍ ഒരു മൊബൈല്‍ ഇല്ലങ്കില്‍ അവരുടെ പാഞ്ചാലി സ്വയം വരം തട്ടേല്‍ കയണമോ എന്ന് നമ്മള്‍ തീരുമാനിക്കും .

അങ്ങനെ നമ്മുടെ യേശുവായ ഉല്‍പ്പു മെട്രോസിറ്റിയില്‍ ഇറങ്ങിലില്‍പ്പായി ചാരുവിന്റെ വരവും കാത്ത് ആതാ വരുന്നു ചാരുലത വരവ് എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര വരവാണു പാഞ്ചു ആയി അഭിനയിച്ചിട്ടു തകര്‍ത്തിട്ടു ള്ള വരവാണെന്നു കണ്ടാലറിയാം ഉന്‍പ്പു മനസില്‍ പ്രാര്‍ത്ഥിച്ചു എന്റ നമ്പറില്‍ ഇവള്‍ വീഴുകയാണെങ്കില്‍ ഒരു വെടി വഴിപാടു നടത്തിയേക്കാമെ ഭഗവാനെ ഉല്‍പ്പുവിനെ കണ്ട് ചാരു ഇതാരാ യേശുവോ എന്തൊക്കെ യായി റിഹേഴ്‌സല്‍ ,മറിയത്തിനു സുഖം തന്നെയല്ലേ ..ഉല്‍പ്പു ഓ എന്നാ പറയാനാ നിനക്കു ഗ്ലാമറുള്ള വരെയും തണ്ടും തടിയും ഉള്ള പാണ്ഡവരെ അല്ലെ കണ്ണി ല്‍ പിടിക്കുകയുള്ളു എല്ലും തോലുമായ യേശു വിനെ പുജ്ഞം അല്ലേ പുജ്ഞം ..പക്ഷേ നി ഒന്നു മനസിലാക്കണം യേശു വിന്റെ മനസ്സ് പരി പാവനമാണ് വെരി ഇന്നസെന്റ്...പാഞ്ച് ബ്രദേഴ്‌സിന് അവിഹിത ബന്ധങ്ങള്‍ ഒരു പാടുണ്ട് .ചാരുലതക്കു ചാഞ്ചാട്ടം തുടങ്ങി അവളുടെ പുത്തരി കണ്ടം മൈതാനം പോലെത്തെ വിശാലമനസ്സില്‍ ഉല്‍പ്പുവിന്റെ വാക്കുകള്‍ ജലപീരങ്കിപോലെ ഇടിച്ചിറങ്ങി .അവളുടെ നോട്ടം കണ്ടപ്പോള്‍ ഉല്‍പ്പുവിന്റെ മനസില്‍ ത്രൃശൂര്‍പ്പൂരം ആയിരുന്നു ഭഗവാനെ വെടിവഴിപാട് ഏറ്റു.ഉല്‍പ്പു പറഞ്ഞു നിനക്ക് വിശ്വാസമില്ലേ നീ ഈ ഫോണ്‍ കൊണ്ടുപൊയ്‌ക്കോ ഞാന്‍ വിശദമായി എല്ലാം പറയാം.ചാരു ടൈറ്റാനിക്കിലെ നായികയെ പോലെ ആ പ്രേമ ഉപഹാരം ഏറ്റു വാങ്ങി .ചാരുലതപോയപ്പോള്‍ ഉല്‍പ്പു നാലുകാലും പറിച്ച് ക്യാമ്പിലേക്കോടി ..ഭാസ്‌ക്കരേട്ടാ അങ്ങയുടെ അപാരമായ ബുദ്ധി വൈഭവത്തിനു പ്രണാമം ആ ചാരുചതയെ ഞാന്‍ കുപ്പിയിലാക്കി ഇനി ഏതു മായാവി വന്നാലും ഇറക്കാന്‍ പറ്റില്ല

പെരുനാള്‍ ദിവസം അടുക്കാറായി യേശുവും ,പാഞ്ചാലിയും പ്രണയത്തിലാണ് പഞ്ചപാണ്ടവര്‍ പക്ഷേ ഇതൊന്നും അറിഞ്ഞിരുന്നില്ല അവര്‍ ഓരോരുത്തരും വിചാരിച്ചിരുന്നത് പാഞ്ചാലി തന്നെയാണ് സ്‌നേഹിക്കുന്നത് എന്നാണ് .ഭീമന്‍ പണ്ട് കല്യാണസൗഗന്ധികം പാഞ്ചാലിക്കു കൊടുത്തതെങ്കില്‍ നമ്മുടെ ഭീമു കല്യാണ്‍ സാരിയാണ് കൊടുത്തത് .എന്നും കെട്ടിടം പണിക്കു പോയിരുന്ന അവര്‍ പ്രേമം തുടങ്ങിയതില്‍ പിന്നെ ആധാരം വിറ്റാണ് പ്രേമഭാജനത്തിന്‍റ കാര്യങ്ങള്‍ നോക്കിയിരുന്നത് .എല്ലാവരും ഏതോ ഗന്ധര്‍വലോകത്തിലാണു അഭിനയമാണെങ്കില്‍ പിന്നെ പറയണ്ട എല്ലാവരും ജീവിക്കുകയായിയിരുന്നു അതുകൊണ്ട് പച്ചയായ അഭിനയം തന്നെ കാഴ്ചവച്ചു. പ്രേമിച്ചവകയില്‍ എല്ലാവര്‍ക്കും ഏകദേശം രണ്ടു ലക്ഷത്തോളം കടം വരും എങ്കിലെന്താ നാടകം കഴിയുമ്പോള്‍ ചാരു സ്വന്തമാകുമല്ലോ അതു മതി .പണ്ട് ഷാജഹാന്‍ ചക്രവര്‍ത്തി താജ് മഹല്‍ ആണ് മുംതാസിനു പണിതത് ഇത് വെറും 2 ലാക്ക്‌സ് സ്‌നേഹത്തിനു മുന്‍പില്‍ പണം വെറും പിണം.പാഞ്ചാലിക്കു പക്ഷേ യേശുവിനെ നന്നെ ബോധിച്ചു പാണ്ഡവരെ പോലെ കൂലിപണി അല്ല പിന്നെ സൗന്ദര്യം കുറവാണെന്നെ ഉള്ളു അത് അഡ്ജസ്റ്റ് ചെയ്യാം അവള്‍ക്ക്‌ പ്രേമം ഡി എന്‍ എ യില്‍ പിടിച്ചു അങ്ങനെ ഒളിച്ചോടല്‍ വരെ ആയികാര്യങ്ങള്‍ .പാവം പാണ്ടവരോടും നാടകം കഴിഞ്ഞ് കൂടെ വരാമെന്നുള്ള മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി മാക്‌സിമമം അവള്‍ അവരെ ഊറ്റി അണയാന്‍ പോകുന്ന പ്രേമങ്ങള്‍ ആളികത്തട്ടെ എന്നു അവള്‍ വിചാരിച്ചു.

കാത്തിരുന്ന് പെരുന്നാള്‍ദിവസം വന്നെത്തി ആദ്യം മഗ്ദലനമറിയം നാടകം അതു കഴിഞ്ഞ് പാഞ്ചാലിസ്വയം വരം അനൈണ്‍സ്‌മെന്റ് മുഴങ്ങി കൊണ്ടിരുന്നു ചാരുലതയും ഉല്‍പ്പു വും ഒളിച്ചോടാന്‍ തീരുമാനിച്ചു .പക്ഷേ കണ്ടിഷന്‍ കേട്ട് ചാരു ഞെട്ടി പഞ്ചാലിസ്വയംവരം തട്ടേകേറുന്നതിനു മുന്‍പ് നീ വരണം ഞാന്‍ പള്ളിയുടെ ഇടവഴിയില്‍ കാറുമായിട്ടുനില്‍ക്കും അപ്പോള്‍ വന്നില്ലങ്കില്‍ പിന്നെ ഞാന്‍ കെട്ടില്ല നിനക്ക് ജീവിതമാണോ വലുത് ആ പെരട്ടകളുടെ നാടകമാണോ ഇപ്പോ തീരുമാനിക്കണം . ചാരു പറഞ്ഞു എനിക്കു ജീവിതം ആണ് വലുത്.

നാടകം തുടങ്ങി മഗ്ദലന മറിയം പ്രതീക്ഷിച്ച കൈയ്യടി നേടിയില്ല പള്ളി ആയതുകൊണ്ട് ആരും ചീമുട്ട എറിഞ്ഞില്ല. വ ടക്കും ഭാഗക്കാര്‍ സന്തോഷത്തിലാണു രോമാഞ്ച കഞചുകരായി പാഞ്ചാലി സ്വയം വരം കാണാന്‍ കാത്തിരിക്കുകയാണു എല്ലാവരും .പഞ്ചപാണ്ഡവരെല്ലാം ഒരുങ്ങി സ്റ്റേജിനു പുറകില്‍ നില്‍ക്കുകയാണു സര്‍വാഭരണ വിഭൂഷിതയായി പാഞ്ചാലിയായ ചാരുവും .അവള്‍ ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഉല്‍പ്പു എല്ലാം കരുതികൂട്ടി ആയിരുന്നു എല്ലാം റെഡി ആയികഴിയുമ്പോള്‍ അഞ്ച് മിസ് കോള്‍ അടിക്കും അപ്പോള്‍ നീ ഓടിവരണം കണ്ണടച്ചു തുറക്കും മുന്‍പ് നമുക്ക് രക്ഷപെടണം എന്ന് ചാരുവിനോട് പറഞ്ഞിരുന്നു. എല്ലാം ഭാസ്‌ക്കരേട്ടന്റ ബുദ്ധി ആയിരുന്നു ചാരുവിനെ കെട്ടുന്നതിലും ഭേതം കുളത്തില്‍ ചാടി ചാകുന്നതാണ് നല്ലത് എന്ന് ഉല്‍പ്പുവിനറിയാം പക്ഷേ എന്തുവന്നാലും നാടകം കുളമാക്കണം അങ്ങനെ ഇപ്പോള്‍ വടക്കും ഭാഗക്കാരു ഞെളിയണ്ട പാഞ്ചാലിയെ പിന്നെ ഒതുക്കാം.നാടകം തുടങ്ങി പഞ്ചപാണ്ഡവര്‍ പാഞ്ചാലി സ്വയം വര സദസ്സില്‍ അര്‍ജ്ജുവിന്റ വീരശുര പരാക്രമങ്ങള്‍ നടക്കുന്നു അര്‍ജ്ജുവായ ചാണ്ടിച്ചന്‍ സ്റ്റേജിലാണെങ്കിലും ഇടക്കിടെ പാഞ്ചാലിയെ നോക്കുന്നുണ്ട് പാഞ്ചാലി എഴുന്നെള്ളാന്‍ സമയമായി പെരും പറകള്‍ മുഴങ്ങി പെട്ടന്നാണ് ചാരുവിന്റ മൊബൈലില്‍ അഞ്ച് മിസ്‌കോള്‍ അടിച്ചത് അവള്‍ പക്കിപറക്കുന്നതുപോലെ സ്‌റ്റേജിനു പുറകിലേക്ക് പാഞ്ഞു .ചാണ്ടിച്ചന്‍ നോക്കുമ്പോള്‍ പാഞ്ചാലിപായുന്നു പിന്നെ ഒരു അലര്‍ച്ച ആയിരുന്നു പാഞ്ചാലി പോണെടാ പിടിയവളെ ..എന്നും പറഞ്ഞ് സ്റ്റേജില്‍ നിന്ന് ചാടിയതും ഒപ്പമായിരുന്നു പുറകെ നാലു പേരും ജനങ്ങള്‍ എല്ലാംപന്തം കണ്ട പെരുച്ചാഴികളെ പോലെ നില്‍ക്കുകയാണു ഇതെന്താ നാടകമാണോ റിയാലിറ്റി ഷോ ആണോ നോക്കുമ്പോള്‍ പാഞ്ചാലിയുടെ മുടിയില്‍ ചുറ്റിപിടിച്ച് ചാണ്ടിച്ചന്‍ വരുന്നു യേശുവും പുറകെയുണ്ടു .സ്വയം വരം മാറി പാഞ്ചാലി വസ്ത്രാക്ഷേപം ആയോ . ഉല്‍പ്പു വിന്റ പ്ലാനെല്ലാം പാളി പാഞ്ചാലി കാറില്‍ കയറുന്നതിനു മുന്‍പ് ചാണ്ടിച്ചന് പിടിച്ചു . എടി രാക്ഷസി സത്യം പറ നീ എന്തിനാടി ഓടിയത് നാടകം കഴിഞ്ഞ് എന്റ കൂടെ വരാമെന്നു പറഞ്ഞിട്ട് എവിടെ പോയതാടി...ചാണ്ടിച്ചന്‍ സിംഹത്തെ പോലെ അലറി ഇതു കേട്ട് മറ്റു നാലു പേരും പറഞ്ഞു ഇതു തന്നെയാണ് അളിയാ ഞങ്ങളോടും ഇവള്‍ പറഞ്ഞിരുന്നത് . സത്യം പറയടി....നിനക്ക് ആരുടെ കൂടെ പോകണം. മാന്യ മഹാജനങ്ങളെ സാക്ഷ്യമാക്കി പാഞ്ചാലി ഒരു മാന്‍ പേടയപ്പോലെ കേണുകൊണ്ട് പറഞ്ഞു .എനിക്കു യേശുവിന്റ കൂടെ പോയാല്‍ മതി ഞങ്ങള്‍ ഒളിച്ചോടാന്‍ പോയതാണു ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കു..അവളു വാക്കുകള്‍ കേട്ട് ആയിരം സുനാമി തിരകളില്‍ പെട്ട് കറങ്ങുന്നതു പോലെ പാഞ്ച ബ്രദേഴ്‌സ് നിന്നു കറങ്ങി. പെട്ടന്ന് ഭാസ്‌ക്കരേട്ടന്‍ ഏതായാലും സ്വയം വരം അല്ലേ ഇവരെ ഇപ്പോള്‍ തന്നെ കെട്ടിച്ചേക്കാം എന്നു പറഞ്ഞ് പാഞ്ചാലിയുടെ കയ്യ് പിടിച്ചു ഉല്‍പ്പുവിനെ ഏല്‍പ്പിച്ചു ഹാപ്പി മാര്യഡ് ലൈഫ് . ഉല്‍പ്പു മനസ്സില്‍ ഓര്‍ത്തു അവസാനം ആ ധൂമകേതു എന്റതലയിലേക്കു തന്നെ ഇയാള്‍ വച്ചല്ലോ ഒരു നാടകം കൊളമാക്കണമെ എന്നുണ്ടായിരുന്നുള്ളു... യേശുവേ അങ്ങ് ഒരു മരകുരിശ് മാത്രയേ ചുമന്നുള്ളു ഞാന്‍ ജിവിതകാലം മുഴുവനും ഈ ജിവനുള്ള കുരിശു ചുമക്കണം ...മുള്‍കിരിട മിതെന്തിനു നല്കി സ്വര്‍ഗസ്ഥനായ പിതാവെ...ഉല്‍പ്പുവിന്റ ഉള്ളില്‍ നിന്ന് ഒരു തേങ്ങല്‍ ഉയര്‍ന്നു ...

പാണ്ടവര്‍ അങ്ങനെ വഴിയാധാരമായി ...വിട്ടികേറാന്‍ പറ്റാത്ത അവസ്ഥ പലരുടെ യും ആധാരം പോലും പണയത്തിലാണ് ലക്ഷങ്ങളുടെ കണക്കുകള്‍ എല്ലാം നാട്ടുകാരറിഞ്ഞു .ഭാസ്‌ക്കരേട്ടന്‍ എരിതിയില്‍ പെട്രോള്‍ ഒഴിക്കും പോലെ പറഞ്ഞു ഇനി കരഞ്ഞിട്ടു കാര്യമില്ല വരാനുള്ളത് വഴിയില്‍ തങ്ങില്ല അതു ഓട്ടോ പിടിച്ചാണെങ്കിലും വരും. 5-6 ലക്ഷം രുപയും പോയി , പാഞ്ചുവും പോയി. ഒരു ചാരുതല..... ആ കാട്ടാളത്തിക്ക് ഒളിച്ചോടാന്‍ കണ്ട മുഹുര്‍ത്തം ഒരു സെക്കെന്റ് അങ്ങോടേടോ ഇങ്ങോട്ടോ മാറിയിരുനേനെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ അവളു തെക്കോട്ട് എടുത്തു പോകാനുള്ള പോക്കും പോയി നാടകവും കുളമായി . ആ തെക്കും ഭാഗക്കാരുടെ കളിയാക്കലാണ് സഹിക്കാന്‍ പാടില്ലാത്ത് .പാഞ്ചാലി സ്വയംവരം ഒരു പാതിരാകലക്ക് ആയിപ്പോയി അങ്ങനെ താമരകുളം ഒരു കലങ്ങു കലങ്ങി ആരുടെ മണ്ടക്ക് ഉദിച്ച ബുദ്ധിയാണോ ....

No comments: